Thursday, 15 March 2012

പാലായില്‍ രാജ്യാന്തര നിലവാരത്തില്‍ സ്‌റ്റേഡിയം വരുന്നു....

അന്താരാഷ്‌ട്രനിലവാരത്തില്‍ പാലായില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ 17.5 കോടിയുടെ ഭരണാനുമതി നല്‍കിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. 

ധനമന്ത്രി കെ.എം. മാണിയുടെ അധ്യക്ഷതയില്‍ വനം-കായികമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ജോസ്‌ കെ. മാണി എം.പി. എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത്‌ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന്റെ തുടര്‍ച്ചയായാണ്‌ ഭരണാനുമതി ലഭിച്ചിരിക്കുന്നത്‌. പാലായിലെ സ്‌റ്റേഡിയം ധനമന്ത്രി കെ.എം. മാണിയുടെ കഴിഞ്ഞ ബജറ്റിലെ വാഗ്‌ദാനമായിരുന്നു. 

സിന്തറ്റിക്‌ട്രാക്ക്‌, ഗ്രാസ്‌ ടര്‍ഫ്‌ ഫീല്‍ഡ്‌ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തിലുണ്ടായിരിക്കും. ഫുട്‌ബോള്‍, ഹോക്കി, നീന്തല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്നതരത്തിലാണ്‌ നിര്‍മാണം. നീന്തല്‍ക്കുളവും ഗ്യാലറിയും സ്‌റ്റേഡിയത്തിലുണ്ടാവും. അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന കായികമേളകള്‍ സംഘടിപ്പിക്കാവുന്നതരത്തില്‍ ദക്ഷിണേന്ത്യക്കുതന്നെ മാതൃകയാവുന്നതരത്തിലായിരിക്കും നിര്‍മാണം. ആറുമാസത്തിനകം ആദ്യഘട്ടംപൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു. 

No comments:

Post a Comment