Wednesday, 29 February 2012

പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു


എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. 

അന്തീനാട് ന്യൂസിന്‍റെ ആദരാഞ്ജലികള്‍... 

Friday, 24 February 2012

ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ ഓർമ്മയാവുമോ ?

റയിൽവെ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ മദ്യപിച്ച് യാത്ര ചെയ്താൽ  6 മാസം വരെ ജയിൽ ശിക്ഷ കിട്ടാമെന്ന് റയിൽവെ പോലീസ് അറിയിച്ചു... ഇനി ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ  ഓർമ്മയാവുമോ എന്ന പേടിയിലാണ് ഇവിടെ ചിലർ.... സമ്പൂർണ്ണ മദ്യ നിരോധനം എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമായില്ലെങ്കിലും  ട്രെയിനിലെങ്കിലും യാഥർത്ഥ്യമാക്കാൻ ഇന്ത്യൻ റെയിൽവെയ്ക്ക് കഴിയട്ടേ  എന്നു ആശംസിക്കുന്നു.. ഇതൊക്കെ നിയമം..ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം..കാഷ്മീർ മുതൽ  കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പട്ടാള ക്യാമ്പുകളിൽ ജോലി ചെയ്യുന്നവരാണ്  ഭൂരിഭാഗം ദീർഘ ദൂര ട്രെയിൻ യാത്രക്കാരും..പലരുടെയും കയ്യിൽ സാധനം എപ്പോഴും  കാണും...ഇത് ഒരു പൈന്റ് ദിവസവും അടിക്കണം എന്ന് ഡോക്ട്ടറിന്റെ  കുറിപ്പുള്ള ആൾക്കാരും ഇതിലുണ്ട്..രണ്ട് അടിച്ചാൽ കൊതുകുകടിയും വാടയും  അടിക്കാതെ സുഖമായി ഉറങ്ങാം എന്ന് പറയുന്നവരുമുണ്ട്...ഇത്തരം മാരക രോഗികളെ  എങ്ങനെ കൈകാര്യം ചെയ്യും എന്നു റെയിൽവെ ആദ്യം ചിന്തിക്കേണ്ടതുണ്ട്..

കഷ്ടകാലത്തിനു കുപ്പി എടുത്ത് വക്കാൻ മറന്നാലും സാരമില്ല..ട്രെയിനിൽ അതിനുമുള്ള  സൗകര്യമുണ്ട്..മിക്ക ട്രെയിനികളിലും പാന്ററി കാരുടെ മേൽനോട്ടത്തിൽ ഒരു മോബൈൽ  ബാർ തന്നെ പ്രവർത്തിക്കുന്നുണ്ട്...മദ്യം ലോഡ് ചെയ്യുന്നതിനും കുപ്പി കളയുന്നതിനും  എല്ലാം പ്രത്യേകം സ്ഥലങ്ങൾ തന്നെ ഉണ്ട്..വളരെ സിസ്റ്റമാറ്റിക്കായി അത് ഇന്നും  നടന്നുകൊണ്ട് പോകുന്നു...ഇത്തരം ലോബികളെ എങ്ങനെ നിയന്ത്രിക്കാനാണ്  പരിപാടി..ഇതൊക്കെ ആദ്യം ചിന്തിക്കണം..പുകവലി നിരോധന നിയമമുള്ള  നാടല്ലേ നമ്മുടേത്..ആരും പൊതുനിരത്തിൽ പുകവലിക്കുന്നില്ലയോ... മദ്യം നിരോധിക്കുക എന്നതു സ്വപ്നം മാത്രമാണന്ന് നല്ല ബോധ്യമുള്ള ഉമ്മൻ ചാണ്ടി  സർ ഇത്തരം മണ്ടൻ പ്രഖ്യാപനങ്ങൾ ഒന്നും നടത്തില്ല..അദ്ദേഹത്തിനു മലയാളികളെ  അറിയാം..

കടപ്പാട് -

ലൗഡ്സ്പീക്കർ

Tuesday, 21 February 2012

അന്തീനാട് ശാന്തിനിലയത്തിന് ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍ അവാര്‍ഡ്

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ അസോസിയേഷന്റെ 2011-12 ലെ 'ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍' അവാര്‍ഡ് അന്തീനാട് ശാന്തിനിലയം സ്‌കൂളിന്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കെ.വി.തോമസില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീനാ സിറിയക് അവാര്‍ഡ് ഏറ്റുവാങ്ങി.

1991ല്‍ 12 വിദ്യാര്‍ഥികളുമായി ആരംഭിച്ച ശാന്തിനിലയിത്തില്‍ ഇപ്പോള്‍ 127 കുട്ടികളുണ്ട്. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും സൗകര്യമുണ്ട്. സി.എം.സി. സംന്യാസസഭയുടെ കീഴിലുള്ള സ്ഥാപനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുണ്ട്. അഞ്ചുവയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്താദ്യമായി ഇന്‍ഹൗസ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്‌പെഷല്‍ സ്‌കൂളുകള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങളില്‍ ശാന്തി നിലയത്തിലെ കുട്ടികള്‍ എപ്പോഴും മുന്നിലാണ്. 1998ല്‍ അമേരിക്കയിലെ വെസ്റ്റ് കരോളിനയില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇവിടത്തെ മൂന്നു കുട്ടികള്‍ പങ്കെടുത്തിരുന്നു.

Saturday, 18 February 2012

അന്തീനാട് തിരുവുത്സവം


പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഫെബ്രുവരി 19 ന്


ള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യഘട്ടം ഫെബ്രുവരി 19നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും നടക്കും.  


പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പോളിയോ വൈറസിനെ ഇല്ലായ്മ ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.  1995 മുതലാണ് കേരളത്തില്‍ പോളിയോ വാക്സിനേഷന്‍ ആരംഭിച്ചത്.  മനുഷ്യന്‍റെ നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കുകയാണ് പോളിയോ വൈറസ് ചെയ്യുന്നത്.  രോഗം ബാധിച്ചതിനുശേഷം ചികിത്സയില്ലാത്ത ഈ അസുഖത്തെ വാക്സിനേഷന്‍ വഴി പ്രതിരോധിക്കുകയാണ് ഏക മാര്‍ഗം.  പോളിയോ രോഗാണുക്കള്‍ പടരുന്നത് പ്രധാനമായും മലിനമായ കൈകളിലൂടെ ആഹാരം വഴിയാണ്. 
അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് നല്‍കി രോഗാണു സംക്രമണം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍.

                        പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസ് വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്.  എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോള്‍ വാക്സിന്‍, കുടലിലുള്ള പോളിയോ വൈറസിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ 2011 ജനുവരിയില്‍ ഒരു പോളിയോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇത് പശ്ചിമബംഗാളിലെ ഹൗറയിലാണ്.  കേരളത്തില്‍ 2000ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പിന്നീട് രോഗബാധയുണ്ടാകാതിരുന്നത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ നേട്ടമാണ്.  

നമ്മുടെ അടുത്തുള്ള പോളിയോ വാക്സിനേഷന്‍ കേന്ദ്രം-

1. ഗവ. യു പി സ്കൂള്‍ അന്തീനാട്

2. എം കെ എം ഹോസ്പിറ്റല്‍ അന്തീനാട്